ഇത്തവണത്തെ ഗ്രൗണ്ടിലെ ഒത്തുചേരൽ
ഓരോ കാലത്തും ആഘോഷങ്ങളുടെ രൂപം മാറും ഭാവം മാറും, സോഷ്യൽ മീഡിയയുടെ കാലം , ഉപ്പേരി മുതൽ ഊണുവരെ വീട്ടിൽ ഡെലിവറി ചെയ്യുന്ന കാലം, നമ്മുടെ ആഘോഷത്തിനുവേണ്ടി തമിഴ്‌നാട്ടിൽ കുറച്ചു വിഷമൊക്കെ കുടിച്ചു വിളയുന്ന ജമന്തിയും പിച്ചിയുംഎന്തിനു ഉള്ളിയും പച്ചക്കറികളും ചേർത്ത് ഉണ്ണുന്ന മലയാളികളിൽ ഒരാളായി ഞാനും. ഉത്രാടപാച്ചിലിനു ശേഷമാണ് കരുനാഗപ്പള്ളിയിലേക്കു പോയത്, കുറച്ചു തുണിയും പൂവും വാങ്ങണം. പൂ വീട്ടിലേക്കു മാത്രം പോരാ, ഗ്രൗണ്ടിലേക്കും വേണം പ്രോഗ്രാം ഒന്നും നടത്താൻ ഇപ്പോഴുത്തെ KRC ക്കാർക്ക് സമയമില്ലെങ്കിലും ഒരു പൂ എങ്കിലും ഇട്ടില്ലെങ്കിൽ എങ്ങനെ. അങ്ങനെ രണ്ടുകവർ പൂ വാങ്ങി , ഒരെണ്ണം ക്ലബ് പ്രേസിടെന്റിന്റെ വീട്ടിൽ രാത്രിയിൽ തന്നെ ഏൽപ്പിച്ചു, അവൻ വീട്ടിൽ ഉണ്ടായിരുന്നില്ല, രാവിലെ കാണാം, പൂ വാങ്ങി വീട്ടിൽ കൊടുത്തിട്ടുണ്ട് തിരികെ വരുന്ന വഴി വഴിയിൽ അവനെ കണ്ടപ്പോൾ പറഞ്ഞു..
രാവിലെ എണീറ്റ് പൂ ഇടാനായിരുന്നുപ്ലാൻ. എണീറ്റപ്പോൾ താമസിച്ചു, പാക്കറ്റ് ഓണം അല്ലാത്തതിനാൽ വീട്ടിൽ സ്ത്രീകൾക്ക് പിടിപ്പതു പണി, പൂ ഇടാൻ വിളിച്ചാൽ ഉച്ചക്ക് ഊണ് നടക്കില്ല, അങ്ങനെയാണ് ശ്രീക്കുട്ടി ഹരികുട്ടനെ കൂടെ കൂട്ടിയത് അത് കണ്ടു അയലത്തു വീട്ടിലെ ജസീലയുടെ മകൻ മോനായിയും അലാവുദിയ്ക്കയുടെ മകൾ സുൽത്താനയും കൂടെ കൂടി, തലേന്ന് വീട്ടിൽ കൊടുത്ത പൂവുമായി മഹേഷും വന്നു, ഗ്രൗണ്ടിൽ പൂ ഇടാൻ ആളില്ല പോലും.ചന്ദുവും മഹേഷും ചിഞ്ചുവും ഞാനും പിള്ളേരും കൂടി പൂ റെഡി ആക്കി. വീട്ടിലെ പൂ എല്ലാരുംകൂടെ വേഗംമിട്ടു തീർത്തു. അതിനു ശേഷം ഗ്രൗണ്ടിലേക്ക്.
കഴിഞ്ഞ ഒരാഴ്ചയായി അവിടെ സെഞ്ചുറിക്കാർ ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു, അവർ അവിടുത്തെ ഹെൽത്ത്ന്റെ ഓഫീസിൽ റൂമിൽ ആണ് സൗണ്ട് സിസ്റ്റം സെറ്റ് ചെയ്തിരിക്കുന്നത്, ഫുട്ബോളിൽ പരസ്പരം മത്സരിച്ചിരുന്നവർ ഒന്നിച്ചിരുന്നു ഡിസൈൻ സെറ്റ് ചെയ്യുന്നതും പൂവിടുന്നതും സെൽഫി എടുക്കുന്നതുമായ കാഴ്ചയാണ് അവിടെ കണ്ടത്. മൈനാഗപ്പള്ളി തൈക്കാവ്മുക്കിലെ പേരറിയാത്ത ഒട്ടേറെ അനുജന്മാരോടൊപ്പം ( കഹാറിനെയും , ഷാജുവിനെയും ഷിറാസിനെയും നൗഫലിനെയും മറക്കുന്നില്ല ) തിരുവോണപകൽ പാട്ടും ഫുട്ബോൾ കളിയും പൂവിടലുമൊക്കയായി ചെലവഴിക്കാൻ കഴിഞ്ഞത് ആഘോഷത്തിനു മാറ്റുകൂട്ടുവാൻ അവരുടെ സൗണ്ട് സിസ്റ്റം ഞങ്ങൾക്കായി തന്നത് സുഖകരമായ ഒരു അനുഭവമാണ്.
അതെ ഓണം ഒത്തുചേരലുകളുടെയും ഉത്സവമാണ്.
ഓരോ കാലത്തും ആഘോഷങ്ങളുടെ രൂപം മാറും ഭാവം മാറും, സോഷ്യൽ മീഡിയയുടെ കാലം , ഉപ്പേരി മുതൽ ഊണുവരെ വീട്ടിൽ ഡെലിവറി ചെയ്യുന്ന കാലം, നമ്മുടെ ആഘോഷത്തിനുവേണ്ടി തമിഴ്‌നാട്ടിൽ കുറച്ചു വിഷമൊക്കെ കുടിച്ചു വിളയുന്ന ജമന്തിയും പിച്ചിയുംഎന്തിനു ഉള്ളിയും പച്ചക്കറികളും ചേർത്ത് ഉണ്ണുന്ന മലയാളികളിൽ ഒരാളായി ഞാനും. ഉത്രാടപാച്ചിലിനു ശേഷമാണ് കരുനാഗപ്പള്ളിയിലേക്കു പോയത്, കുറച്ചു തുണിയും പൂവും വാങ്ങണം. പൂ വീട്ടിലേക്കു മാത്രം പോരാ, ഗ്രൗണ്ടിലേക്കും വേണം പ്രോഗ്രാം ഒന്നും നടത്താൻ ഇപ്പോഴുത്തെ KRC ക്കാർക്ക് സമയമില്ലെങ്കിലും ഒരു പൂ എങ്കിലും ഇട്ടില്ലെങ്കിൽ എങ്ങനെ. അങ്ങനെ രണ്ടുകവർ പൂ വാങ്ങി , ഒരെണ്ണം ക്ലബ് പ്രേസിടെന്റിന്റെ വീട്ടിൽ രാത്രിയിൽ തന്നെ ഏൽപ്പിച്ചു, അവൻ വീട്ടിൽ ഉണ്ടായിരുന്നില്ല, രാവിലെ കാണാം, പൂ വാങ്ങി വീട്ടിൽ കൊടുത്തിട്ടുണ്ട് തിരികെ വരുന്ന വഴി വഴിയിൽ അവനെ കണ്ടപ്പോൾ പറഞ്ഞു..
രാവിലെ എണീറ്റ് പൂ ഇടാനായിരുന്നുപ്ലാൻ. എണീറ്റപ്പോൾ താമസിച്ചു, പാക്കറ്റ് ഓണം അല്ലാത്തതിനാൽ വീട്ടിൽ സ്ത്രീകൾക്ക് പിടിപ്പതു പണി, പൂ ഇടാൻ വിളിച്ചാൽ ഉച്ചക്ക് ഊണ് നടക്കില്ല, അങ്ങനെയാണ് ശ്രീക്കുട്ടി ഹരികുട്ടനെ കൂടെ കൂട്ടിയത് അത് കണ്ടു അയലത്തു വീട്ടിലെ ജസീലയുടെ മകൻ മോനായിയും അലാവുദിയ്ക്കയുടെ മകൾ സുൽത്താനയും കൂടെ കൂടി, തലേന്ന് വീട്ടിൽ കൊടുത്ത പൂവുമായി മഹേഷും വന്നു, ഗ്രൗണ്ടിൽ പൂ ഇടാൻ ആളില്ല പോലും.ചന്ദുവും മഹേഷും ചിഞ്ചുവും ഞാനും പിള്ളേരും കൂടി പൂ റെഡി ആക്കി. വീട്ടിലെ പൂ എല്ലാരുംകൂടെ വേഗംമിട്ടു തീർത്തു. അതിനു ശേഷം ഗ്രൗണ്ടിലേക്ക്.
കഴിഞ്ഞ ഒരാഴ്ചയായി അവിടെ സെഞ്ചുറിക്കാർ ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു, അവർ അവിടുത്തെ ഹെൽത്ത്ന്റെ ഓഫീസിൽ റൂമിൽ ആണ് സൗണ്ട് സിസ്റ്റം സെറ്റ് ചെയ്തിരിക്കുന്നത്, ഫുട്ബോളിൽ പരസ്പരം മത്സരിച്ചിരുന്നവർ ഒന്നിച്ചിരുന്നു ഡിസൈൻ സെറ്റ് ചെയ്യുന്നതും പൂവിടുന്നതും സെൽഫി എടുക്കുന്നതുമായ കാഴ്ചയാണ് അവിടെ കണ്ടത്. മൈനാഗപ്പള്ളി തൈക്കാവ്മുക്കിലെ പേരറിയാത്ത ഒട്ടേറെ അനുജന്മാരോടൊപ്പം ( കഹാറിനെയും , ഷാജുവിനെയും ഷിറാസിനെയും നൗഫലിനെയും മറക്കുന്നില്ല ) തിരുവോണപകൽ പാട്ടും ഫുട്ബോൾ കളിയും പൂവിടലുമൊക്കയായി ചെലവഴിക്കാൻ കഴിഞ്ഞത് ആഘോഷത്തിനു മാറ്റുകൂട്ടുവാൻ അവരുടെ സൗണ്ട് സിസ്റ്റം ഞങ്ങൾക്കായി തന്നത് സുഖകരമായ ഒരു അനുഭവമാണ്.
അതെ ഓണം ഒത്തുചേരലുകളുടെയും ഉത്സവമാണ്.

